നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഡേവ് ബ്രാനോണ്‍

കാപ്പിക്കുരു കോപ്പ

ഞാൻ കാപ്പി കുടിക്കുന്നയാളല്ല, പക്ഷെ കാപ്പിക്കുരുവിന്റെ ഗന്ധം ലഭിക്കുന്നത് എന്നിൽ ആശ്വാസത്തിന്റേയും  ജിജ്ഞാസയുടെയും നിമിഷമാണ്. ഞങ്ങളുടെ ചെറുപ്പക്കാരിയായ മകൾ മെലീസ അവളുടെ ബെഡ്റൂം വ്യത്യസ്തമാക്കുകയായിരുന്നു,  അതിനായി ഒരു കോപ്പയിൽ കാപ്പിക്കുരു നിറച്ചു. അതിന്റെ ഊഷ്മള സുഗന്ധം മുറിയെ മുഴുവൻ നിറച്ചിരുന്നു.

പതിനേഴാം വയസ്സിൽ ഒരു കാറപകടത്തിൽ മെലീസയുടെ ഭൗമിക ജീവിതം അവസാനിച്ചിട്ട് ഇപ്പോൾ 2 ദശകങ്ങളായി എങ്കിലും ആ കാപ്പിക്കുരു കോപ്പ ഞങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നു. അത് ഞങ്ങളോടൊപ്പമുള്ള മെല്ലിന്റെ ജീവിതത്തിന്റെ നിലയ്ക്കാത്ത സുഗന്ധപൂരിതമായ ഓർമ്മ നൽകുന്നു.

തിരുവെഴുത്തും സൗരഭ്യത്തെ ഓർമ്മപെടുത്തലായി ഉപയോഗിക്കുന്നു. ഉത്തമഗീതം സുഗന്ധത്തെ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രേമത്തിന്റെ പ്രതീകമായി പറയുന്നു. (1:3; 4:11,16). ഹോശേയായിൽ ദൈവത്തിന്റെ ഇസ്രായേലിനോടുള്ള പാപക്ഷമയെ "അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും" (ഹോശെയ 14:6) എന്ന് പറയുന്നു. മറിയ യേശുവിന്റെ കാലിൽ തൈലം പൂശിയപ്പോൾ മറിയയുടെയും തന്റെ സഹോദരങ്ങളുടെയും ഭവനം "തൈലത്തിന്റെ സൗരഭ്യം കൊണ്ടു നിറഞ്ഞു" (യോഹന്നാൻ 12:3) ; ഇത് യേശുവിന്റെ മരണത്തെ ചൂണ്ടിക്കാണിച്ചു (വാ. 7) .

സൗരഭ്യം എന്ന ആശയം ചുറ്റുപാടുമുള്ളവരോടുള്ള നമ്മുടെ വിശ്വാസത്തിന്റെ സാക്ഷ്യത്തെയും ഓർമ്മിപ്പിക്കുന്നതാണ്. പൗലോസ് അതിങ്ങനെയാണ് പറയുന്നത് :  "രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിനു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു " (2 കൊരിന്ത്യർ 2:15).

കാപ്പിക്കുരുവിന്റെ സുഗന്ധം എനിക്ക് മെലീസ്സയുടെ ഓർമ്മ നല്കുന്നതു പോലെ, നമ്മുടെ ജീവിതങ്ങൾ യേശുവിന്റെ സുഗന്ധം പരത്തുന്നതു വഴി മറ്റുള്ളവർക്ക് അവനെ കൈക്കൊള്ളാനുള്ള ഒരു ഓർമ്മപ്പെടുത്തലായി അത് മാറട്ടെ.

ലെഗോ പാഠങ്ങൾ

ഏകദേശം 10 ലെഗോ കഷണങ്ങൾ ഭൂമുഖത്തെ ഓരോ മനുഷ്യനുമായി ഓരോ വർഷവും വില്ക്കുന്നു - 75 ബില്യനിലധികം ചെറിയ പ്ലാസ്റ്റിക് കട്ടകൾ. ഡാനിഷ് കളിപ്പാട്ട നിർമ്മാതാവായ ഓലേ കിർക്ക് ക്രിസ്റ്റ്യൻസന്റെ കഠിന പരിശ്രമമില്ലായിരുന്നു എങ്കിൽ കൊളുത്തിപ്പിടിക്കുന്ന ലെഗോ കട്ടകൾ ഉണ്ടാകില്ലായിരുന്നു.

ഡെൻമാർക്കിലെ ബിലുണ്ടിൽ “നന്നായി കളിക്കുക” എന്നർത്ഥംവരുന്ന ലെഗ് ഗോട്ട് എന്ന പ്രത്യേക കളിപ്പാട്ട നിർമ്മാണത്തിനായി ക്രിസ്റ്റ്യൻസൻ ദശാബ്ദങ്ങൾ തന്നെ പണിപ്പെട്ടു. രണ്ടു തവണ തന്റെ പണിശാല തീ പിടിച്ച് നശിച്ചു. സാമ്പത്തികമായി പാപ്പരായി മാറി. ലോകമഹായുദ്ധം മൂലം അസംസ്കൃത വസ്തുക്കൾ കിട്ടാതായി. അവസാനം 1940 കളുടെ അവസാനത്തിൽ അദ്ദേഹം സ്വയം കൂട്ടിപ്പിടിക്കുന്ന പ്ലാസ്റ്റിക് കട്ടകൾ നിർമ്മിച്ചു. 1958 ൽ ഓലേ കിർക്ക് മരിക്കുമ്പോഴേക്കും ലെഗോ എന്നത് എല്ലാ വീട്ടിലെയും ഒരു സാധാരണ വാക്കു പോലെയായി.

ജീവിതത്തിലെയും ജോലിയിലെയും വെല്ലുവിളികളിൽ സ്ഥിരത കാണിക്കുക എന്നത് പ്രയാസകരമാണ്. ആത്മീയ ജീവിതത്തിൽ യേശുവിനെപ്പോലെ ആയിത്തീരാനുള്ള പരിശ്രമത്തിലും ഇത് അങ്ങനെ തന്നെയാണ്. പ്രതിസന്ധികൾ ഉണ്ടാകുന്നു, സ്ഥിരതക്ക് ദൈവസഹായം അനിവാര്യമാകുന്നു. യാക്കോബ് അപ്പസ്തോലൻ എഴുതി: "പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ" (യാക്കോബ് 1:12). ചിലപ്പോൾ നാം നേരിടുന്ന തിരിച്ചടികൾ ബന്ധങ്ങളിലോ സാമ്പത്തിക കാര്യത്തിലോ ആരോഗ്യ വിഷയത്തിലോ ആകാം. ചിലപ്പോൾ അവ ദൈവമഹത്വത്തിനായി ജീവിക്കുന്നതിൽ നമ്മെ തടസ്സപ്പെടുത്തുന്ന പ്രലോഭനങ്ങളാകാം.

എന്നാൽ ഈ സാഹചര്യങ്ങളിലെല്ലാം ദൈവം തന്റെ ജ്ഞാനം വാഗ്ദത്തം ചെയ്യുന്നു (വാ.5), അവൻ നമുക്കായി കരുതുന്നതിനാൽ അവനിൽ ആശ്രയിക്കാൻ ആവശ്യപ്പെടുന്നു (വാ.6). ഇതിലൂടെയെല്ലാം, നാം നമ്മുടെ ജീവിതം കൊണ്ട് അവനെ മഹത്വപ്പെടുത്താനായി ദൈവസഹായം തേടുമ്പോൾ , നാം യഥാർത്ഥ അനുഗ്രഹം പ്രാപിക്കുന്നു ( വാ . 12).

പറഞ്ഞറിയിക്കാനാവാത്ത സമ്പത്ത്

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഒരു ഭ്രമണപഥത്തിൽ കോടാനുകോടി ഡോളർ വിലമതിക്കുന്ന ഒരു ഛിന്നഗ്രഹം കറങ്ങിക്കൊണ്ടിരിക്കുന്നു. ശാസ്ത്രജ്ഞർ പറയുന്നത്, 16 സൈക്കി എന്ന ഈ ഗ്രഹം, കണക്കാക്കാൻ കഴിയാത്തത്ര വിലമതിക്കുന്ന സ്വർണ്ണം, ഇരുമ്പ്, നിക്കൽ, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളഉടെ കലവറയാണ്. ഇപ്പോൾ, ഈ സമ്പത്തു ഖനനം ചെയ്യാൻ ഭൂവാസികൾ ശ്രമിക്കുന്നില്ലെങ്കിലും വിലയേറിയ പാറകളെക്കുറിച്ച് പഠിക്കാൻ ഒരു പര്യവേഷണ വാഹനം അയയ്ക്കുന്നതിന് അമേരിക്ക പദ്ധതിയിടുന്നു.

കൈയെത്തുന്നതിനപ്പുറത്തുള്ള പറഞ്ഞറിയിക്കാനാവാത്ത സമ്പത്തിനെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ കൊതിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. തീർച്ചയായും കാലക്രമേണ ആളുകൾ നിധി കണ്ടെടുക്കുന്നതിനായി 16 സൈക്കിയിലെത്തിച്ചേർന്നേക്കാം.

എന്നാൽ നമ്മുടെ പരിധിയിലുള്ള സമ്പത്ത് കണ്ടെടുക്കുന്നതിനെക്കുറിച്ചെന്തു പറയും? എല്ലാവരും അതിനു പോകില്ലേ? റോമിലെ ഒന്നാം നൂറ്റാണ്ടിലെ സഭയ്ക്ക് എഴുമ്പോൾ അപ്പൊസ്തലനായ പൗലൊസ്, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ നമുക്കു കൈപ്പിടിയിലൊതുക്കാവുന്ന സമ്പത്തിനെക്കുറിച്ച് സംസാരിച്ചു. അവൻ എഴുതി, “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ!’’ (റോമർ 11:33). ബൈബിൾ പണ്ഡിതനായ ജെയിംസ് ഡെന്നി ഈ സമ്പത്തിനെ 'ലോകത്തിന്റെ (വലിയ ആവശ്യങ്ങൾ) നിറവേറ്റുന്നതിനു ദൈവത്തെ പ്രാപ്തനാക്കുന്ന സ്‌നേഹത്തിന്റെ ഗ്രഹിക്കാനാവാത്ത സമ്പത്ത്' എന്നാണ്

അതല്ലേ നമുക്ക് വേണ്ടത്? ഏതോ വിദൂര ഛിന്നഗ്രഹത്തിൽ നിന്നുള്ള സ്വർണ്ണക്കട്ടികളേക്കാൾ കൂടുതൽ? പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നതുപോലെ, തിരുവെഴുത്തുകളിൽ കാണുന്ന ദൈവത്തിന്റെ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും സമ്പത്ത് നമുക്കു ഖനനം ചെയ്യാൻ കഴിയും. ആ ഐശ്വര്യങ്ങൾ കുഴിച്ചെടുക്കാനും അവനെ കൂടുതൽ അറിയാനും നിധിപോലെ കരുതാനും ദൈവം നമ്മെ നയിക്കട്ടെ.

സൂര്യപ്രകാശത്തിന്റെ തടാകം

ഒരു ചൂടുള്ള വേനൽക്കാല ദിവസം പേരക്കുട്ടി റിറ്റുവിന്റെ കൂടെ പന്ത് കളിച്ചശേഷം ഞങ്ങൾ വിശ്രമിക്കുകയായിരുന്നു. പോർച്ചിൽ ഇരുന്ന് വെള്ളം കുടിച്ചു കൊണ്ടിരുന്നപ്പോൾ റിറ്റു പുറത്തേക്ക് നോക്കിപ്പറഞ്ഞു: "സൂര്യപ്രകാശത്തിന്റെ തടാകം നോക്കിക്കേ." ഇടതൂർന്ന ചെടികൾക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം ഇരുണ്ട നിഴലുകളുടെയിടയിൽ ഒരു പ്രത്യേക ദൃശ്യം സൃഷ്ടിക്കുകയായിരുന്നു.

സൂര്യപ്രകാശത്തിന്റെ തടാകം! ഇരുളടഞ്ഞ ദിനങ്ങളിൽ പ്രത്യാശ കണ്ടെത്തുന്നതിന്റെ ഒരു മനോഹര ചിത്രമല്ലേ ഇത്? വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, നല്ല വാർത്തകൾ അപൂർവ്വമായിരിക്കുമ്പോൾ, ഇരുണ്ട നിഴലുകളെ കാണുന്നതിനു പകരം നമുക്ക് പ്രകാശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

ഈ പ്രകാശത്തിന് ഒരു പേരുണ്ട് - യേശു. ലോകത്തിലേക്ക് വന്ന വെളിച്ചം എന്ന് യെശയ്യാവ് പറഞ്ഞത് ഉദ്ധരിച്ചാണ് മത്തായി യേശുവിന്റെ ആഗമനത്തെ വിവരിച്ചത്. "ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു" (മത്തായി 4:14, 15; യെശയ്യാവ് 9: 2). നാം "മരണത്തിന്റെ നിഴലിൽ" ഇരിക്കുന്നിടത്തോളം പാപത്തിന്റെ സ്വാധീനം നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഈ നിഴലിനിടയിൽ പ്രകാശിക്കുന്നത് യേശു ആണ്; പ്രോജ്വലിക്കുന്ന ലോകത്തിന്റെ വെളിച്ചം (യോഹന്നാൻ 1:4,5)

യേശുവിന്റെ സ്നേഹത്തിന്റെയും ആർദ്രതയുടെയും സൂര്യപ്രകാശം ഇരുളിനെ കടന്നുവരുന്നു - നമ്മുടെ നാളുകളെ പ്രകാശിപ്പിക്കുകയും ഹൃദയങ്ങളെ പ്രത്യാശയാൽ തിളങ്ങുന്നതാക്കുകയും ചെയ്യുന്ന "പ്രകാശത്തിന്റെ തടാകം" സൃഷ്ടിച്ചു കൊണ്ട്.

പാപത്തിൽ നിന്നും ഓടുക

ഈ വേനൽക്കാലത്ത് രണ്ടു തവണ ഞാൻ പാർത്തനീയം ചെടിയാൽ (കോൺഗ്രസ്സ് പച്ച) വിഷമിച്ചു. രണ്ടു തവണയും ഞാൻ മുറ്റത്തെ ചെടികൾ ചെത്തിവെടിപ്പാക്കുകയായിരുന്നു. രണ്ടു തവണയും വെളുത്ത പൂക്കളുള്ള ഈ ശത്രുവിനെ ഞാൻ അടുത്ത് കണ്ടു. അത് എന്നെ ബാധിക്കാതെ തന്നെ അതിന്റെ അടുത്ത് പോകുവാൻ കഴിയുമെന്ന് ഞാൻ കരുതി. എനിക്ക് തെറ്റു പറ്റിയെന്ന് ഒട്ടും വൈകാതെ തന്നെ ഞാൻ മനസ്സിലാക്കി. ആ പച്ച വിഷച്ചെടിയുടെ അടുത്ത് ചെല്ലുന്നതിന് പകരം ഞാൻ മാറണമായിരുന്നു.

പഴയ നിയമത്തിൽ ജോസഫിന്റെ കഥയിൽ, വിഷത്തേക്കാളും മോശമായ പാപത്തിൽ നിന്ന് ഓടി ഓടിമാറുന്നതിന്റെ മാതൃകാ പ്രമാണം നാം കാണുന്നു. താൻ ഈജിപ്തുകാരനായ അധിപതിയുടെ വീട്ടിൽ താമസിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ തന്നെ വശീകരിക്കുവാൻ നോക്കിയപ്പോൾ, ജോസഫ് അടുത്തേക്ക് പോയില്ല- അവൻ ഓടിമാറി.

അവൾ അവനെതിരെ വ്യാജപരാതി നൽകി കാരാഗൃഹത്തിലേക്ക് വലിച്ചിഴച്ചെങ്കിലും, ജോസഫ് ആ കാലയളവിലെല്ലാം ശുദ്ധിയുള്ളവനായിരുന്നു. അങ്ങനെ ഉല്പത്തി 39:21-ൽ നാം കാണുന്നതുപോലെ "യഹോവ യോസേഫിനോടുകൂടെ ഇരുന്നു".
പാപം നമ്മുടെ അടുത്തുള്ളപ്പോളും അതിൽ നിന്നും അകന്നു മാറുവാനും, ദൈവത്തിൽ നിന്ന് അകറ്റുന്ന സാഹചര്യങ്ങളിൽ നിന്നും, പ്രവർത്തികളിൽ നിന്നും ഓടുവാനും ദൈവം നമ്മെ സഹായിക്കും. 2 തിമൊഥെയൊസ്‌ 2:22 ൽ പൗലോസ് എഴുതുന്നു, "യൌവനമോഹങ്ങളെ വിട്ടോടുക". അതുപോലെ, 1 കൊരിന്ത്യർ 6:18 ൽ "ദുർന്നടപ്പു വിട്ടു ഓടുവിൻ" എന്ന് അദ്ദേഹം പറയുന്നു.
ദൈവത്തിന്റെ ശക്തിയാൽ നമ്മെ അപായപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്ന് നമുക്ക് ഓടിമാറാം.

സൂര്യകാന്തി യുദ്ധം

ഞങ്ങളുടെ അയൽപക്കത്തെ പശുക്കൾക്കും എനിക്കും സൂര്യകാന്തി പൂക്കളെക്കുറിച്ച് രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ്. ഓരോ വേനൽക്കാലത്തും ഞാൻ പൂച്ചെടികൾ നട്ടുപിടിപ്പിക്കുമ്പോൾ, അതിന്റെ പൂക്കളുടെ സൗന്ദര്യത്തിനായി ഞാൻ കാത്തിരിക്കുകയാണ്. എന്നിരുന്നാലും, എന്റെ പശുസുഹൃത്തുക്കൾ പക്ഷേ, വിരിയുന്ന പൂവിനെ കാര്യമാക്കുന്നില്ല. ഒന്നും അവശേഷിപ്പിക്കാതെ ഇലയും തണ്ടും പോലും ചവയ്ക്കുവാൻ അവർ ആഗ്രഹിക്കുന്നു. എന്റെ നാല് കുളമ്പുള്ള അയൽക്കാർ വിഴുങ്ങുന്നതിനുമുമ്പ് പൂക്കൾ പക്വത പ്രാപിക്കുവാൻ ഞാൻ ചെടികളെ സഹായിക്കുന്നത് ഒരു വാർഷിക വേനൽക്കാല യുദ്ധമായി പലപ്പോഴും മാറും. ചിലപ്പോൾ ഞാൻ ജയിക്കും; ചിലപ്പോൾ അവർ വിജയിക്കും.
യേശുവിൽ വിശ്വസിക്കുന്ന നമ്മുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമുക്കും നമ്മുടെ ശത്രുവായ സാത്താനും തമ്മിൽ സമാനമായ യുദ്ധം നടക്കുന്നതായി കാണുവാൻ എളുപ്പമാണ്. ആത്മീയ പക്വതയിലേക്ക് നയിക്കുന്ന നിരന്തരമായ വളർച്ചയാണ് നമ്മുടെ ലക്ഷ്യം. ദൈവമഹത്വത്തിനായി നമ്മുടെ ജീവിതം വേറിട്ടുനിർത്തുവാൻ നാം ആഗ്രഹിക്കുന്നു. നമ്മുടെ വിശ്വാസം നശിപ്പിക്കുവാനും നാം വളരാതിരിക്കുവാനും പിശാച് ശ്രമിക്കുന്നു. എന്നാൽ യേശുവിന് "എല്ലാ ശക്തിയുടെയും" മേൽ പൂർണ്ണ ആധിപത്യമുണ്ട്, കൂടാതെ നമ്മെ "പൂർണ്ണതയിലേക്ക്" കൊണ്ടുവരാനും അവനു കഴിയും (കൊലൊസ്സ്യർ 2:10), അതായത് അവൻ നമ്മെ "സമ്പൂർണ്ണരാക്കുന്നു". ക്രിസ്തുവിന്റെ കുരിശിലെ വിജയം ആ മനോഹരമായ സൂര്യകാന്തിപ്പൂക്കൾ പോലെ ലോകത്ത് വേറിട്ടുനിൽക്കുവാൻ നമ്മെ അനുവദിക്കുന്നു.
യേശു, "നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തു" (നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷ) കുരിശിൽ തറച്ചപ്പോൾ (വാ. 14), നമ്മെ നിയന്ത്രിക്കുന്ന ശക്തികളെ അവൻ നശിപ്പിച്ചു. നമ്മൾ "വേരൂന്നുകയും ആത്മികവർദ്ധന പ്രാപിക്കുകയും" (വാ. 7) "ക്രിസ്തുവിനോടൊപ്പം ജീവിക്കുകയും" ചെയ്തു (വാ. 13). ശത്രുവിന്റെ ആത്മീയ ആക്രമണങ്ങളെ ചെറുക്കുവാനും യേശുവിൽ തഴച്ചുവളരാനും നാം അവനിൽ ശക്തി ഉള്ളവരാണ് (വാ. 10) – അതു യഥാർത്ഥ സൗന്ദര്യമുള്ള ജീവിതത്തെ പ്രദർശിപ്പിക്കുന്നു.

​​മറ്റ് ഏഴ് പേരും

ലോസ് ഏഞ്ചൽസിന് സമീപം 2020 ജനുവരിയിൽ, ഒരു ഹെലികോപ്റ്റർ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. അതിനെക്കുറിച്ചുള്ള മിക്കവാറും എല്ലാ വാർത്തകളും ഇങ്ങനെ തുടങ്ങി, "ബാസ്കറ്റ്ബോൾ സൂപ്പർ താരം കോബി ബ്രയന്റ്, അദ്ദേഹത്തിന്റെ മകൾ ജിയാന ("ജിജി"), കൂടാതെ മറ്റ് ഏഴു പേർക്കും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു."

ഇത്തരം ദാരുണമായ സാഹചര്യത്തിൽ ഉൾപ്പെട്ട പ്രശസ്തരായ ആളുകളിൽ ജനംശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വാഭാവികമാണ്. കോബിയുടെയും അദ്ദേഹത്തിന്റെപ്രിയപ്പെട്ട മകൾജിജിയുടെയും മരണങ്ങൾ വിവരിക്കാനാകാത്ത വിധം ഹൃദയഭേദകമാണ്. എന്നാൽ ജീവിതത്തിന്റെ വലിയ ചിത്രത്തിൽ,മറ്റു ഏഴു പേരുടെ(പേയ്റ്റൺ, സേറ, ക്രിസ്റ്റീന, അലീസ, ജോൺ, കേരി, ആര) പ്രാധാന്യം കുറച്ച് കാണിക്കുന്നവിഭജനരേഖ ഇല്ലെന്ന് നാം ഓർക്കണം.

ദൈവത്തിന്റെ ദൃഷ്ടിയിൽ ഓരോ മനുഷ്യനും പ്രധാനപ്പെട്ടതാണെന്ന് നാം നമ്മെത്തന്നെഓർമ്മിപ്പിക്കേണ്ടതുണ്ട്. സമൂഹം സമ്പന്നർക്കും പ്രശസ്തർക്കും,ശോഭയുള്ളപ്രകാശം തെളിയിക്കുന്നു. എന്നിട്ടും പ്രശസ്തി ഒരു വ്യക്തിയെ, നിങ്ങളുടെ തൊട്ടടുത്ത അയൽക്കാരനെക്കാളുംനിങ്ങളുടെ തെരുവിൽ ഒച്ചയുണ്ടാക്കി കളിക്കുന്ന കുട്ടികളെക്കാളുംഅഭയകേന്ദ്രത്തിലെനിർഭാഗ്യവാനെക്കാളും അല്ലെങ്കിൽ നിങ്ങളെക്കാളും പ്രധാന്യമുള്ളവനാക്കുന്നില്ല.

ഭൂമിയിലെ ഓരോ വ്യക്തിയും ദൈവത്തിന്റെ സ്വരൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (ഉൽപത്തി 1:27), ധനവാനായാലും ദരിദ്രനായാലും (സദൃശ. 22:2). അവിടുത്തെ ദൃഷ്ടിയിൽ, ആർക്കും മറ്റൊരാളേക്കാൾ കൂടുതൽ വിശേഷതയില്ല (റോമർ 2:11), ഓരോരുത്തർക്കും രക്ഷകൻ ആവശ്യമാണ് (3:23). സഭയിലും (യാക്കോ.2:1-4) സമൂഹത്തിൽ മൊത്തത്തിലും, മുഖപക്ഷം കാണിക്കുവാൻ നാം വിസമ്മതിക്കുമ്പോൾ, നമ്മുടെ മഹാനായ ദൈവത്തെ നാംമഹത്വപ്പെടുത്തുന്നു.

ശുദ്ധമായി

ഹരീഷ് തന്റെ പരിചയക്കാരനായ ദേവിനെ വിവരിച്ചത്, “ദൈവത്തോട് ഏറെ നാളായി ഏറെ അകന്ന്“ ഇരിക്കുന്നവനെന്നാണ്. ഒരു ദിവസം, ഹരീഷ് ദേവിനോട് എങ്ങനെയാണ് ദൈവത്തിന്റെ സ്നേഹം രക്ഷിക്കപ്പെടാനുള്ള വഴി ഒരുക്കിയതെന്ന് വിവരിച്ചപ്പോൾ ദേവ് യേശുവിൽ വിശ്വാസിച്ചു. കണ്ണുനീരോടെ തന്റെ പാപങ്ങളെക്കുറിച്ച് ദേവ് പശ്ചാത്തപിക്കുകയും തന്റെ ജീവിതം ക്രിസ്തുവിനു നൽകുകയും ചെയ്തു. പിന്നീട് ഹരീഷ് ദേവിനോട് എങ്ങനെ അനുഭവപ്പെടുന്നു എന്ന് ചോദിച്ചു. കണ്ണുനീർ തുടച്ചു കൊണ്ട് ദേവ് പറഞ്ഞു “ശുദ്ധമായി.”

എത്ര അത്ഭുതകരമായ പ്രതികരണം! നമുക്കുവേണ്ടിയുള്ള യേശുവിന്റെ ക്രൂശിലെ ത്യാഗത്തിലുള്ള വിശ്വാസത്തിലൂടെ ലഭ്യമായ രക്ഷയുടെ സത്ത ഇതാണ്. 1 കൊരിന്ത്യർ 6 ൽ ദൈവത്തിനെതിരെയുള്ള അനുസരണക്കേട് എങ്ങനെ അവനുമായുള്ള വേർപാടിലേക്ക് നയിക്കുന്നു എന്ന ഉദാഹരണത്തിനു ശേഷം പൗലോസ് പറയുന്നത് “നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു“(വാ. 11).“കഴുകപ്പെട്ട”, “ശുദ്ധീകരിക്കപ്പെട്ട”, “നീതീകരിക്കപ്പെട്ട”—തുടങ്ങിയ വാക്കുകൾ വിശ്വാസികൾ ക്ഷമിക്കപ്പെട്ടു അവനുമായി യഥാസ്ഥാനപ്പെടുന്നതു ചൂണ്ടിക്കാണിക്കുന്നു.

രക്ഷ എന്ന ഈ അത്ഭുത കാര്യത്തേക്കുറിച്ച് തീത്തൊസ് 3:4–7 കൂടുതൽ നമ്മോടു പറയുന്നു. “എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ, അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. പുനർജനനസ്നാനംകൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടുംതന്നെ.” നമ്മുടെ പാപം നമ്മെ ദൈവത്തിൽ നിന്നും അകറ്റുന്നു, എന്നാൽ യേശുവിലുള്ള വിശ്വാസം പാപത്തിന്റെ ശിക്ഷയെ കഴുകിക്കളയുന്നു. നാം പുതിയ സൃഷ്ടി ആയിത്തീരുന്നു (2 കൊരിന്ത്യർ 5:17), സ്വർഗ്ഗസ്ഥനായ പിതാവിങ്കലേക്കു പ്രവേശനം ലഭിക്കുന്നു (എഫെസ്യർ 2:18), നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹന്നാൻ 1:7). നാം ശുദ്ധീകരിക്കപ്പെടുവാൻ ആവശ്യമായത് നൽകുന്നത് അവൻ മാത്രമാണ്.

ദൈവത്തിന്റെ അതിശയകരമായ സൃഷ്ടി

ഒരു വേനൽക്കാലത്തു സമീപത്തുള്ള പുഴയുടെ തീരത്തുകൂടി ഭാര്യയും ഞാനും കൂടി നടത്തിയ ഒരു സാധാരണ നടത്തം പ്രത്യേക അനുഭൂതി നല്കുന്നതായിരുന്നു. പരിചിതരായ ചില "സുഹൃത്തുക്കൾ" തിരതല്ലുന്ന വെള്ളത്തിൽ ഒരു തടിക്കഷണത്തിന്റെ മുകളിൽ ഇരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു -അഞ്ചാറ് വലിയ ആമകൾ വെയിൽ കൊള്ളുതായിരുന്നു അത്. കുറെ മാസങ്ങളായി കാണാതിരുന്ന അവയെ വീണ്ടും കണ്ടപ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷം തോന്നി. ആ നല്ല കാഴ്ചയിൽ ആനന്ദിച്ചു കൊണ്ട് ഞങ്ങൾ ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടിയെയോർത്തു.

ദൈവം ഇയ്യോബിനെ ഇതുപോലെ പ്രകൃതിയിലൂടെ ഒന്ന് നടത്തി. (ഇയ്യോ.38 കാണുക ) അസ്വസ്ഥനായ ആ മനുഷ്യന് തന്റെ ഈ അവസ്ഥയെക്കുറിച്ചു സ്രഷ്ടാവായ ദൈവത്തിൽ നിന്ന് ഒരു ഉത്തരം ആവശ്യമായിരുന്നു (വാ.1 ) തന്നോടുകൂടെ, ദൈവത്തോടുകൂടെ അവിടുത്തെ സൃഷ്ടിയിലൂടെയുള്ള യാത്രയിൽ  ഇയ്യോബിന് ആവശ്യമായ പ്രചോദനം ലഭിച്ചു.

ദൈവം പ്രപഞ്ചത്തിന്റെ ഈ ബ്രഹത്തായ രൂപകല്പന കാണിച്ചു കൊടുത്തപ്പോൾ ഇയ്യോബിനുണ്ടായ അതിശയം സങ്കല്പിച്ചു നോക്കൂ. ഇയ്യോബിന് ഈ പ്രപഞ്ചത്തെക്കുറിച്ച് അടിസ്ഥാനപരമായ വിവരണം ലഭിച്ചു: " പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കുകയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു ?" (വാ.6, 7) സമുദ്രങ്ങൾക്ക് ദൈവം കല്പിച്ചാക്കിയിരിക്കുന്ന അതിരുകളെക്കുറിച്ചു ഒരു ഭൂമിശാസ്ത്ര പാഠവും.(വാ.11) ഇയ്യോബിന് ലഭിച്ചു.

സ്രഷ്ടാവ്, താൻ സൃഷ്ടിച്ച വെളിച്ചത്തെക്കുറിച്ചും പെയ്യിക്കുന്ന മഞ്ഞിനെക്കുറിച്ചും ചെടികളെ പുഷ്ടിപ്പെടുത്തുന്ന മഴയെക്കുറിച്ചും (വാ.19 - 28 ) ഇയ്യോബിന് അറിവ് പകർന്നു. നക്ഷത്രസമൂഹങ്ങളെ ശൂന്യവിഹായസ്സിൽ നിരത്തിയതിനെക്കുറിച്ച് സ്രഷ്ടാവിൽ നിന്ന് തന്നെ ഇയ്യോബിന് അറിവ് ലഭിക്കുകയായിരുന്നു. (വാ. 31,32)

അവസാനം ഇയ്യോബ് പ്രതികരിച്ചു: "നിനക്ക് സകലവും കഴിയുമെന്നും..ഞാൻ അറിയുന്നു" (42:2) ഈ പ്രപഞ്ചത്തെ കാണുമ്പോൾ, സർവ്വജ്ഞാനിയും അത്ഭുതവാനുമായ അതിന്റെ സ്രഷ്ടാവിനോടുള്ള ബഹുമാനത്തിൽ നമുക്കായിരിക്കാം!

നിലവിലെ യുദ്ധങ്ങൾ

പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന ഒരു കടുത്ത വൈരാഗ്യത്തിൻറെ ഫലമാണ് നിങ്ങൾ നിങ്ങളുടെ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പ്രയോജനപ്പെടുത്തുന്നത്. ഡയറക്റ്റ് കറന്റ് (ഡിസി) ഒരു ബാറ്ററിയിൽ നിന്ന് ഫ്ലാഷ് ലൈറ്റിലേക്കുള്ള വൈദ്യുതി, അല്ലെങ്കിൽ ആൾട്ടർനേറ്റ് കറന്റ് (എസി), നാം സാധാരണ ഉപയോഗിക്കുന്നത വൈദ്യുതി, ഇതിൽ ഏതാണ് വികസനത്തിന് അനുയോജ്യമായ വൈദുതി എന്നതിനെ ചൊല്ലി ശാസ്ത്രജ്ഞരായ തോമസ് എഡിസണും നിക്കോള ടെസ്ലയും തമ്മിൽ യുദ്ധം ചെയ്തു.

ഒടുവിൽ, ടെസ്‌ലയുടെ എസി ആശയങ്ങൾ ആശയം പ്രചാരത്തിലാകുകയും ലോകമെമ്പാടുമുള്ള വീടുകൾക്കും ബിസിനസുകൾക്കും കമ്മ്യൂണിറ്റികൾക്കും വൈദ്യുതി നൽകാൻ അവ ഉപയോഗിക്കുകയും ചെയ്‌തു. വലിയ ദൂരങ്ങളിലൂടെ വൈദ്യുതി അയയ്ക്കുന്നതിന് എസി കൂടുതൽ കാര്യക്ഷമമാണ്, വിദൂര സ്ഥലങ്ങളിൽ വൈദ്യുതി അയക്കുവാൻ എസി മികച്ചതാണ് എന്ന് തെളിയിക്കപ്പെട്ടു. 

യേശുവിലുള്ള വിശ്വാസികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ ചിലപ്പോൾ നമുക്ക് ജ്ഞാനം ആവശ്യമാണ് ( റോമർ 14:1-12 കാണുക). അത്തരം സാഹചര്യങ്ങളിൽ വ്യക്തതക്കായി ദൈവീക സഹായം തേടുവാൻ അപ്പോസ്തലനായ പൗലോസ് നമ്മോട് ആഹ്വാനം ചെയ്യുന്നു. അദ്ദേഹം പറയുന്നു, "വല്ലതിലും നിങ്ങൾ വേറെവിധമായി ചിന്തിച്ചാൽ ദൈവം അതും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും" (ഫിലി.3:15). കുറച്ച് വാക്യങ്ങൾക്ക് ശേഷം, രണ്ടു വ്യക്തികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം അവരെ ഭിന്നപ്പിക്കുന്നത് കാണാം - പൗലോസിനെ ദുഃഖിപ്പിച്ച ഒരു സംഘർഷം: "കർത്താവിൽ ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു".(4:2)

എപ്പോഴൊക്കെ അഭിപ്രായ വ്യത്യാസം  നമ്മെ ഭിന്നിപ്പിക്കുന്നുവോ, അപ്പോഴൊക്കെ നാം ദൈവീക കൃപയും, വചനത്തിലെ ജ്ഞാനവും, മുതിർന്ന വിശ്വാസികളുടെ അഭിപ്രായവും പ്രാർത്ഥനയുടെ ശക്തിയും തേടണം.  കർത്താവിൽ "ഏകചിന്തയോടിരിപ്പാൻ" നമുക്ക് പരിശ്രമിക്കാം.(വാ.2)